Sunday 15 May 2016

ചെറിയ റോഡുകളിൽ ഭാര വാഹനങ്ങൾ നിരോധിച്ചു

ക്വാറികളില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ മൂലം പഞ്ചായത്ത് റോഡുകള്‍ തകരുന്നതായി കേരള നിയമസഭാ സമിതി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്‌ 2015-ല്‍ സര്‍ക്കാര്‍ ചെറിയ റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്

ചെറിയ റോഡുകളിൽ വലിയ ഭാര വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിരോധിച്ചു. അമിത ഭാരം വഹിച്ചു കൊണ്ടുള്ള ടിപ്പർ ലോറികളുടെ പരിശോധന സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും ലോറി ഉടമകളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് നടപടി. ഇനി മുതൽ 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള ഭാര വാഹനങ്ങൾ ആറു മീറ്ററിൽ താഴെ വീതിയുള്ള റോഡുകളിൽ യാത്ര ചെയ്യാൻ പാടില്ല. വിലക്ക് ലംഘിച്ച് യാത്ര നടത്തുന്ന ഭാരവാഹനങ്ങൾ പരിശോധിച്ച് നടപടി എടുക്കാൻ ഗതാഗത സെക്രട്ടറി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.

       വാര്‍ത്ത മനോരമ, 04 November 2015 ആലപ്പുഴ 

ഇനി മുതൽ നാട്ടിൻ പുറങ്ങളിലെ റോഡുകളിലൂടെ മിനി ലോറികൾക്ക് മാത്രമെ ഭാരം വഹിച്ച് യാത്ര ചെയ്യാൻ പറ്റു. ഒൻപതു ടൺ വരെ ഭാരം വഹിക്കുന്ന മിനി ലോറികളുണ്ട്. അതേ സമയം സാധാരണ ലോറികളുടെ ശേഷി 12 ടണ്ണിനു മുകളിലാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയ പാതയുടെയും കൈവശമുള്ള റോഡുകൾക്ക് ഏഴു മീറ്റർ വീതിയുണ്ട്. അതേസമയം. നാട്ടിൻപുറങ്ങളിലെ ഇടറോഡുകളും പഞ്ചായത്ത് നിർമിക്കുന്ന റോഡുകൾക്കും അഞ്ചര മീറ്ററാണ് സാധാരണ വീതി. ചെറുകിട വാഹനങ്ങൾക്കും ചെറിയ ഭാരവാഹനങ്ങൾക്കും വേണ്ടിയാണ് വീതി കുറഞ്ഞ ഇടറോഡുകൾ നിർമിക്കുന്നത്. ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര മൂലം സംസ്ഥാനത്തെ ചെറുകിട റോഡുകൾ കാലാവധിക്കു മുമ്പ് തകരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്.


എട്ടു മീറ്റർ കനത്തിൽ നിർമിക്കുന്ന റോഡുകൾക്ക് 30 ടൺ വരെ ഭാരം അനായാസമായി വഹിക്കാൻ സാധിക്കും. എന്നാൽ റോഡു രൂപകൽപ്പന മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്ത ചെറുകിട റോഡുകൾക്ക് പത്തു ടണ്ണിൽ കൂടുതൽ ഭാരം വഹിക്കാൻ സാധിക്കില്ല. മോട്ടോർ വാഹന വകുപ്പും ടിപ്പർ ലോറി ഉടമകളും തമ്മിലുള്ള തർക്കത്തിന്റെ കൂടി അനന്തര ഫലമാണ് ഭാര വാഹനങ്ങൾക്കുള്ള പുതിയ നിരോധനം. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അമിത ഭാരം കയറ്റുന്ന ടിപ്പർ ലോറികളുടെ പരിശോധന ഊർജിതമാക്കിയിരുന്നു. അമിത ഭാരം കണ്ടെത്തിയാൽ വാഹനം പിടിച്ചെടുത്ത് അവ ഇറക്കി വയ്ക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. എന്നാൽ ഉടമകൾ സംഘടിതമായി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റർ പ്രചാരണം വരെ നടത്തുകയും ചെയ്തു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.


ഉത്തരവിന്റെ പകര്‍പ്പ് ചുവടെ
 




Case Studies

1. W.P.C.No.6708 of 2016 &  W.A.No.611 of 2016

ടി ഉത്തരവുമായി ബന്ധപ്പെട്ട് ഏതാനും വ്യക്തികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ വിധിന്യായത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.  Southern Transport Company-യുടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിന് എതിരെ ആയിരുന്നു ടി ഹര്‍ജി. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ 5 മാസം സമയം അനുവദിക്കുക മാത്രമാണ് ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഇതിനെതിരെ Southern Transport സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ സ്റ്റേ ഒന്നും ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.


2.  WP(C).No. 33984 of 2016 (W)
 
മൂന്ന്‍ മീറ്റര്‍ വീതിയുള്ള റോഡിലൂടെ ക്വാറിയിലേക്കുള്ള 10 ടണ്ണില്‍ കൂടുതല്‍  ലോഡുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ടി ഉത്തരവ് പ്രകാരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്.







No comments:

Post a Comment